നാഗാലാൻഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; രണ്ടു സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കോഹിമ: നാഗാലാൻഡ് അതിർത്തിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഇന്തോ-മ്യാൻമർ അതിർത്തി പ്രദേശത്തെ മോൻ മേഖലയിലാണ് സംഭവം.
നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. സംഭവത്തിനു പിന്നിൽ ആരായാലും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുതയാണെന്നും നെയ്ഫ്യൂ റിയോ പറഞ്ഞു.