ഗുജറാത്തിലെ സൂറത്തിൽ കോച്ചിംഗ് സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കോച്ചിംഗ് സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വിദ്യാർഥികൾ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണ സംഖ്യ ഉയർന്നത്. ശനിയാഴ്ച രണ്ട് പെൺകുട്ടികളാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് കോച്ചിംഗ് സെന്‍റർ ഉടമയെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ ഒളിവിലാണ്.

കെട്ടിടത്തിൽനിന്ന് ചാടിയതും ശ്വാസം മുട്ടിയതുമാണു വിദ്യാർഥികളുടെ മരണത്തിനു കാരണമായത്. നാലുനിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്ന്, നാല് നി ലകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വിദ്യാർഥികൾ ചാടുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു. തീയണയ്ക്കുന്നതിനായി 19 അഗ്നിശമനസേനാ യൂണിറ്റും രണ്ട് ഹൈഡ്രോളിക് പ്ലാറ്റ്ഫോമും ഉപയോഗിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

error: Content is protected !!