രണ്ടാം എൻഡിഎ മന്ത്രിസഭയിൽ നിന്നും സുഷമാ സ്വരാജ് പുറത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം എൻഡിഎ മന്ത്രിസഭയിൽനിന്നും സുഷമാ സ്വരാജ് പുറത്ത്. കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച മന്ത്രിയെന്ന് പേരുകേട്ടയാളാണ് സുഷമാ സ്വരാജ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സദസ്യർക്കൊപ്പമാണ് സുഷമാ സ്വരാജ് ഇരുന്നത്. ജനപ്രീതിയുള്ള മന്ത്രിമാരിൽ ഒരാളായിരുന്നു അറുപത്തിയേഴുകാരിയായ സുഷമ.

ഒമ്പതു തവണ പാർലമെന്റേറിയൻ ആയിട്ടുള്ള സുഷമ ഇക്കുറി ആരോഗ്യകാരണങ്ങളാൽ മത്സരിച്ചിരുന്നില്ല. നേരത്തെ വാജ്പേയി മന്ത്രിസഭയിൽ സുഷമ മന്ത്രിയായിരുന്നിട്ടുണ്ട്. മേനകാ ഗാന്ധിയും ഇക്കുറി മന്ത്രിസഭയിൽ ഇല്ല. പകരം പ്രോ ടേം സ്പീക്കറായാണ് മേനകയെ തെരഞ്ഞെടുത്തിരിക്കുന്നത്.

സുഷമാ സ്വരാജിനെ കൂടാതെ അരുൺ ജയ്റ്റ്ലി, രാജ്യവർദ്ധൻ റാത്തോർ, അൽഫോൻസ് കണ്ണന്താനം, മേനക ഗാന്ധി, ഉമാഭാരതി, സുരേഷ് പ്രഭു, രാധാമോഹൻ സിങ്, ജയന്ത് സിൻഹ, ജെപി നദ്ദ, വിജയ് ഗോയൽ എന്നീ പ്രമുഖരും മന്ത്രിസഭയിൽ ഇല്ല. മുൻ ധനമന്ത്രിയായ ജയ്റ്റ്ലി ആരോഗ്യ കാരണങ്ങളാലാണ് മന്ത്രിസഭയിൽനിന്നും ഒഴിവായത്.

error: Content is protected !!