മോദിക്കെതിരെ വീണ്ടും പിണറായി ; തെറ്റ് ചെയ്താൽ മുഖം നോക്കാതെ നടപടി ഉണ്ടാകും
![](https://www.newswings.online/wp-content/uploads/2018/11/pinarayi-vijayan_2.jpg)
കേരളത്തിൽ അയ്യപ്പന്റെ പേരു പറയാൻ കഴിയില്ലെന്ന മോദിയുടെ പരാമർശത്തിനു വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ഭക്തർക്കു സംരക്ഷണം നൽകുകയാണുണ്ടായതെന്നും സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കുകയായിരുന്നു ആർഎസ്എസ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയിൽ ഭക്തർക്കു സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്തത്. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കുകയായിരുന്നു ആർഎസ്എസ് ലക്ഷ്യം. സർക്കാർ ഇത് തടഞ്ഞു. അക്രമം എവിടെ നടന്നാലും കേസുണ്ടാകും. ഇതു കേരളമാണ്. തെറ്റു ചെയ്താൽ മുഖംനോക്കാതെ നടപടി സ്വീകരിച്ചിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി ശബരിമല വിഷയം പരാമർശിച്ചത്. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ പോലും കഴിയില്ലെന്നും ശബരിമലയെക്കുറിച്ച് പറഞ്ഞാൽ ജയിലിലാകുന്ന അവസ്ഥയാണെന്നും മോദി പറഞ്ഞു.