ദൃശ്യങ്ങൾ കൃത്രിമമല്ല; എം കെ രാഘവനെതിരെ അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: ഒളി ക്യാമറാ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ഡിജിപിക്ക് റിപ്പോർട്ട്. ദൃശ്യങ്ങൾ കൃത്രിമമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതുപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യത്തിന്റെ ആധികാരികത ഉറപ്പാക്കിയത്.

ഒരു സിംഗപ്പൂർ കമ്പനിക്ക് ഹോട്ടൽ തുടങ്ങാൻ കോഴിക്കോട് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘത്തോട് എം കെ രാഘവൻ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ടിവി 9 പുറത്തുവിട്ടത്. കമ്മീഷനായി 5 കോടി രൂപയാണ് രാഘവൻ ആവശ്യപ്പെട്ടത്.

ഡൽഹിയിലെ സെക്രട്ടറിയുടെ പക്കൽ പണം എൽപ്പിക്കണമെന്നാണ് എം കെ രാഘവൻ ആവശ്യപ്പെട്ടത്. അഞ്ച് കോടി പണമായി നൽകിയാൽ മതിയെന്നും രാഘവൻ ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് 20 കോടിക്ക് മുകളിലാണ് തനിക്ക് ചെലവെന്നും എം കെ രാഘവൻ പറഞ്ഞു. പ്രവർത്തകർക്ക് മദ്യം ഉൾപ്പെടെ നൽകുന്നതിന് വളരെ ചെലവുണ്ടെന്നും എം കെ രാഘവൻ വീഡിയോയിൽ പറഞ്ഞു.

error: Content is protected !!