സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്ക് വന്‍തിരിച്ചടിയെന്ന് സര്‍വെ

രാജ്യത്തെ കാര്‍ഷിക മേഖല മുമ്പില്ലാത്ത വിധം പ്രതിസന്ധി നേരിടുമ്പോള്‍ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും ബിജെപിയ്ക്ക് തിരിച്ചടിയെന്ന് സര്‍വെ. ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്‍ഡ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സര്‍വെ പറയുന്നു.

രാജസ്ഥാനില്‍ 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് സര്‍വ്വേ ഫലം. തെലുങ്കാനയില്‍ കോണ്‍ഗ്രസ് – ടിഡിപി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടും. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢില്‍  നടക്കുമെന്നും സര്‍വ്വേ പറയുന്നു.

രാജസ്ഥാനില്‍ 145 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുന്ന സര്‍വ്വേ ഭരണപക്ഷമായ ബിജെപിക്ക് 45 സീറ്റാണ് പ്രവചിക്കുന്നത്. 47.9 % വോട്ട് നേടിയാകും കോണ്‍ഗ്രസ് 145 സീറ്റ് നേടുന്നത്. 39.7 % വോട്ടാണ് ബിജെപിക്ക് നേടാന്‍ കഴിയുക.  മധ്യപ്രദേശില്‍ ബിജെപി 107 സീറ്റ് നേടും 41.5 % വോട്ടും ബിജെപിക്കായിരിക്കും. എന്നാല്‍ 42.3 % വോട്ട് നേടുന്ന കോണ്‍ഗ്രസ് 116 സീറ്റ് നേടി കേവലഭൂരിപക്ഷം തികയ്ക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

എന്നാല്‍ മിസോറാമില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടാകില്ല. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 12 സീറ്റുമായി തൊട്ട് പുറകേയുണ്ടാകും. 9 സീറ്റ് നേടുന്ന സോറം പീപ്പിള്‍സ് മൂവ്മെന്‍റ് നിര്‍ണ്ണായക സ്വാധീനമായി മാറും.  ഛത്തീസ്ഗഢില്‍ ഇഞ്ചോടിച്ച് പോരാട്ട നടക്കും.  കോണ്‍ഗ്രസിന് 41 സീറ്റുകളും ബി.ജെ.പി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

error: Content is protected !!