സംഘടനയിൽ തിരിച്ചെടുക്കണമെങ്കിൽ നടിമാർ മാപ്പ് പറയണം; കെ‌പിഎസി ലളിത

ഡബ്ല്യു.സി.സി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനം വിളിച്ച് എ.എം.എം.എയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിനെതിരെ നടന്‍ സിദ്ധീഖും കെ.പി.എ.സി ലളിതയും. സിനിമയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഇങ്ങനെ വിളിച്ച് പറയാന്‍ പാടില്ലെന്ന് കെ.പി.എ.സി.ലളിത പറഞ്ഞു.  എല്ലാവരും എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്ത് നില്‍ക്കുകയാണെന്നും അവര്‍ക്ക് കൈകൊട്ടിചിരിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കരുതെന്നും ലളിത മാധ്യമങ്ങളോട് പറഞ്ഞു. രാജി വെച്ച് പോയവരെ സംഘടനയിൽ തിരിച്ചെടുക്കണമെങ്കിൽ നടിമാർ വന്ന് മാപ്പ് പറയണമെന്ന് കെപിഎസി ലളിത പറഞ്ഞു.

അമ്മയുടെ കെട്ടുറപ്പീനെ ഇതൊന്നും ബാധിക്കില്ലെന്നും ലളിത പറഞ്ഞു. സംഘടനയ്ക്കുള്ളിൽ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല . പരസ്യമായ അധിക്ഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനമെന്നും കെപിഎസി ലളിത പറഞ്ഞു. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ സംബന്ധിച്ച് വളരെ നല്ല രീതിയില്‍ നടന്നു പോവുന്ന ഒന്നാണ് അമ്മയെന്നും ലളിത പറഞ്ഞു. എല്ലാരും കൂടിയിരുന്ന് പറഞ്ഞ് തീർക്കാവുന്ന കാര്യമേ ഉണ്ടായിട്ടുള്ളൂ. സംഘടനയിൽ നടക്കുന്ന കാര്യമൊന്നും പുറത്തു പറയാൻ പാടില്ല. നമ്മടെ അമ്മയോട് വന്ന് ക്ഷമ പറഞ്ഞാൽ എല്ലാവർക്കും തിരിച്ച് അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപിഎസി ലളിത പറഞ്ഞു.

error: Content is protected !!