പ്രളയം കഴിഞ്ഞു ഇനി കൊടും വരള്‍ച്ച

പ്രളയത്തിന് ശേഷം ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് കൊടും വരള്‍ച്ചയ്ക്കെന്ന സൂചനയുമായി ശാസ്ത്രലോകം. അടുത്ത മൂന്നു മാസത്തിനകം എല്‍നിനോ പ്രതിഭാസം ഉണ്ടാകുമെന്ന് ലോക കാലാവസ്ഥാപഠന കേന്ദ്രത്തിന്റെ [ഡബ്ല്യു.എം.ഒ] പ്രവചനം. ശാന്തസമുദ്രത്തിലെ താപനില വര്‍ധിക്കുകയും അത് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാധിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇതിന് 70 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ശാന്തസമുദ്രത്തിലെ താപനില ക്രമാതീതമായി കുറയുന്ന പ്രതിഭാസമായ ലാനിനായിലൂടെയാണ് ഈ വര്‍ഷം ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ ഇതു കാരണമായി. അളവിലധികം മഴ കേരളത്തിനും ലഭിച്ചതോടെ മഹാപ്രളയത്തിനും കേരളം സാക്ഷിയായി. വന്‍ നാശനഷ്ടം വിതച്ച പ്രളയത്തിന് ശേഷം കൊടും വര്‍ച്ചയിലേക്കാണ് സംസ്ഥാനം പോയികൊണ്ടിരിക്കുന്നത് എന്ന സൂചനകള്‍ മണ്ണിരകളും ഇരുതല മൂരികളും ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ ശാസ്ത്രലോകം ആശങ്കപ്പെട്ടിരുന്നു. ഈ ആശങ്ക ശരിയാണെന്ന് തന്നെയാണ് എല്‍നിനോ എന്ന പ്രതിഭാസം ഉണ്ടാകുമെന്ന പ്രവചനത്തിലൂടെ ലോക കാലാവസ്ഥപഠന കേന്ദ്രവും പറയുന്നത്.

ഇന്ത്യയില്‍ ഇക്കുറി ആകെ ലഭിച്ച മഴയില്‍ ഏതാണ്ട് 30 ശതമാനം കുറവുണ്ടെന്നാണു കണക്കാക്കുന്നത്. ഇപ്പോഴത്തെ മഴക്കുറവിനും ചൂടിനും എല്‍നിനോയുമായി ബന്ധമില്ല. ഈ വര്‍ഷം അവസാനത്തോടെ പസിഫിക്ക് സമുദ്രത്തില്‍ എല്‍നിനോ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇതോടെ വരള്‍ച്ച രൂക്ഷമാവുകയും കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഇത് ബാധക്കുകയും ചെയ്യും.

പസിഫിക്കിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍ നിനോ എന്ന പ്രതിഭാസം. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട ഇവ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് ഭൂമിയിലെ എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ തകിടം മറിക്കും. ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറെ മേഖലയില്‍ മാത്രം കനത്ത മഴയും മറ്റെല്ലാ പ്രദേശങ്ങളിലും കടുത്ത വരള്‍ച്ചയ്ക്കും ഈ എല്‍നിനോ കാരണമാകും. വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ മേഖലയില്‍ രൂക്ഷമായ ചുഴലിക്കാറ്റുകള്‍ക്കും ഈ പ്രതിഭാസം കാരണമാകാറുണ്ട്.

error: Content is protected !!