പ്രളയത്തിനുകാരണം മുല്ലപ്പെരിയാർ – സര്‍ക്കാര്‍

മഹാപ്രളയത്തിന് കാരണമായത് മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നത് കൊണ്ടാണെന്ന്  സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് സുപ്രധാന ആരോപണം. ജലനിരപ്പ് 142ൽ എത്തുന്നതിന് മുൻപ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചിരുന്നില്ല എന്നാല്‍ 142 അടിയായപ്പോഴാണ് തമിഴ്നാട് ഷട്ടർ തുറന്നത്. 13 ഷട്ടറുകള്‍ ഒന്നിച്ചുതുറന്നത് പ്രളയത്തിനു കാരണമായി. സംസ്ഥാന സർക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചില്ല. അതുകൊണ്ടാണ് അടിയന്തരമായി കേരളത്തിലെ എട്ട് അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പ്രളയത്തിനു കാരണം അണക്കെട്ട് തുറന്നതിലുണ്ടായ പാളിച്ചകളാണെന്ന വിമര്‍ശനം പലകോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണു സര്‍ക്കാര്‍ കോടതിയില്‍ നിലപാടു വ്യക്തമാക്കുന്നത്. ഭാവിയിൽ ഇതാവർത്തിക്കപ്പെടാതിരിക്കാൻ പ്രത്യേക കമ്മിറ്റിക്കൾക്ക് രൂപം നൽകണം. കേന്ദ്ര ജലക്കമ്മീഷൻ അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പർവൈസറി കമ്മിറ്റിക് രൂപം നൽകണം. അണക്കെട്ടിന്‍റെ മാനേജ്‌മെന്‍റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നൽകണമെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

error: Content is protected !!