വള്ളം മറിഞ്ഞു കാണാതായവരിൽ‌ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.പ്രാദേശിക ലേഖകന്‍ കെ.കെ.സജിയുടെ മൃതദേഹമാണ്  കണ്ടെത്തിയ്ത്.

മാതൃഭൂമി ന്യൂസ് ചാനൽ സംഘം യാത്ര ചെയ്തിരുന്ന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. തിരുവല്ല ബ്യൂറോയിലെ കാർ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ (ഉഴത്തിൽ) ബാബുവിന്റെ മകൻ ബിപിൻ ബാബുവിനായുള്ള തിരച്ചിൽ തുടരുന്നു.

മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോർട്ടർ കെ.ബി.ശ്രീധരൻ (28), തിരുവല്ല ബ്യൂറോയിലെ ക്യാമറാമാൻ അഭിലാഷ് എസ്.നായർ (26), വള്ളം തുഴഞ്ഞിരുന്ന മുണ്ടാർ അഭിലാഷ് ഭവൻ കെ.പി.അഭിലാഷ് (40) എന്നിവരെയാണ് നാട്ടുകാർക്കു രക്ഷിക്കാനായത്. മുണ്ടാറിലെ പ്രളയദുരിതം സംബന്ധിച്ച വാർത്തകളും ദൃശ്യങ്ങളും എടുത്തശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എഴുമാന്തുരുത്തിലേക്കു വള്ളത്തിൽ വരുമ്പോഴാണ് അപകടം. വെള്ളം കയറി മറിഞ്ഞ വള്ളത്തിൽ അഞ്ചുപേരും ആദ്യം പിടിച്ചു കിടന്നിരുന്നു. രക്ഷിക്കാനെത്തിയ വള്ളത്തിലേക്ക് കയറ്റുന്നതിനു മുമ്പ് സജിയുടെയും ബിപിന്റെയും പിടിവിട്ടു പോവുകയായിരുന്നു. ഇവരെ കണ്ടെത്താൻ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും സ്കൂബാ സംഘവുമാണ് തിരച്ചിൽ നടത്തുന്നത്.

error: Content is protected !!