നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍; മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു

നാളെ അര്‍ധരാത്രി മുതല്‍ നിരക്കുവര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കു മാറ്റിവച്ചു. ഗതാഗയമന്ത്രിയും തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു.

മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ സംഘടനകളും സംയുക്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാല്‍ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്ന ആവശ്യങ്ങള്‍.

error: Content is protected !!