ശക്തമായ കാറ്റും മഴയും : സംസ്ഥാനത്ത് 6 മരണം
തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീ ണതിനെ തുടർന്നും ഒടിഞ്ഞു വീണ മരം നീക്കം ചെയ്യുന്നതിനിടയിലുമുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ദീപ (44), ചാലിയം വെസ്റ്റ് പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യ ഖദീജക്കുട്ടി (60),കണ്ണൂർ സ്വദേശി രവീന്ദ്രൻ(65), അഡൂർ ദേലംപാടി ചെർലകൈ യിലെ ചനിയ നായക്ക്(65), കണ്ണൂർ ചക്കരക്കൽ തലവിൽ സ്വദേശി പടിഞ്ഞാറയിൽ ഗംഗാധരൻ (65), കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് അൻസിഫിന്റെ മകൾ ഫാത്തിമ സൈനബ് (4) എന്നിവരാണ് മരിച്ചത്.
വീടിനു സമീപത്തെ തെങ്ങ് കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിലാണ് ദീപ മരിച്ചത്. ഒടിഞ്ഞു വീണ മരം വെട്ടിമാറ്റുന്നതിനിടെയുണ്ടായ അപക ടത്തിലാണ് രവീന്ദ്രന്റെ മരണം. ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണാണ് ഖദീജക്കുട്ടി മരിച്ചത്. രണ്ടു ദിവസമായി കാണാതായ ചനിയ നായക്കിനെ മരിച്ച നിലയിൽ പയസ്വിനി പുഴയിൽ കണ്ടെത്തുകയായിരുന്നു. മകളെ കാണാൻ പോകവേ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണാണ് കണ്ണൂർ ചക്കരക്കൽ മാച്ചേരിയിലെ ഗംഗാധരൻ മതിലിടിഞ്ഞ് വീണ് മരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം കളിക്കാൻ പോയ ഫാത്തിമയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരങ്ങൾ കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇടുക്കി ജില്ലയിൽ നാലു പേർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും അതിശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റും തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിലും കാറ്റിലും കനത്ത കൃഷിനാശം റിപ്പോ ർട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂർ ജില്ലയില്‍ കുറ്റിക്കാട്ടൂര്‍ , ചെലവൂർ, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. കൊയിലാണ്ടിയില്‍ സ്വകാര്യ ബസിനു മുകളിലേക്കാണ് മരം വീണത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കടലുണ്ടിയില്‍ തണല്മരവും തെങ്ങും റെയില്‍വേ ട്രാക്കില്‍ വീണതിനെത്തുടര്‍ന്ന് ട്രെയിന്ഗ താഗതം ഭാഗികമായി തടസപ്പെട്ടു.
ഇടുക്കി ജില്ലയിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്നും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്നുമാണ് നാശനഷ്ടങ്ങളുണ്ടായത്. നിരവധി ഇടങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി. റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകിവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. കോഴിക്കോട് വള്ളിക്കു ന്നിനും കടലുണ്ടിക്കും ഇടയിലാണ് ട്രാക്കിൽ മരം വീണത്. ഇതേ തുടർന്ന് പല ട്രെയിനുകളും വൈകിയോടുകയാണ്. അതേസമയം ബുധാനഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസ ങ്ങളിൽ ചില സ്ഥലങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാലും കടൽപ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതി നാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. 4.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാ കാനാണ് സാധ്യതയെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.