വവ്വാൽ പനി: മരിച്ചവരുടെ എണ്ണം അഞ്ചായി, സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് പന്തീരങ്കരയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് വവ്വാലിലൂടെ പകരുന്ന നിപ്പ വൈറസ് ആണെന്നു സ്ഥിരീകരിച്ചു. ഇ തോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിർദേശം നൽകി. വവ്വാലുകളും മറ്റു പക്ഷികളും മൃഗങ്ങളും കടിച്ച പഴവർഗങ്ങൾ കഴിക്കാൻ പാ ടില്ലെന്നാണു ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതതു ദിവസത്തെ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മരിച്ച മൂന്നു പേരുടെ രക്ത സാമ്പിളുകൾ പൂന ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരം വൈറസ്ബാധ കണ്ടെത്തിയത്.
കോഴിക്കോട് പേരാമ്പ്രയിൽ ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ വൈറൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കൂട്ടാലിട സ്വദേശി ഇസ്മയിൽ, കുളത്തൂർ സ്വദേശി വേലായുധൻ എന്നിവരാണ് ഇന്ന് മരിച്ചത്. തലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചിരുന്നു. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാൽ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ അഞ്ചു പേരും നാലു പേർ വിവിധ സ്വകാര്യ ആശുപത്രികളിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. ഇവരിൽ അ ഞ്ചുപേർ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്.
അപകടകാരിയായ നിപ്പ വൈറസ് വവ്വാലുകളിൽനിന്ന് മുയൽ, പന്നി, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയിൽ നിന്നു മനുഷ്യരിലേക്കും പിന്നീടു മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരുകയാണ് ചെയ്യുന്നത്. മരണകാരണമായ നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്.
1998ൽ അവിടെ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഗുരുതരമായ വൈറസ് ബാധയാണെന്നു സ്ഥിരീ കരിച്ചത്. പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയെങ്കിലും നൂറിലധികം മനുഷ്യരും വൈറസ് ബാധയേറ്റു മരിച്ചു.