കൊല്ലത്ത് പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനരയാക്കി
തെന്മലയ്ക്കടുത്ത് പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനരയാക്കി. സംഭവത്തിൽ ഒരാളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയ അഞ്ച് പേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
കേരളം-തമിഴ്നാട് അതിർത്തിയിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടിയും കുടുംബവും. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ ആണ്കൂട്ടമാനഭംഗത്തിനിരയായതായി തിരിച്ചറിഞ്ഞത്. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്. പെൺകുട്ടിയേയും കുടുംബത്തേയും അതിർത്തി ഗ്രാമത്തിലെത്തിച്ചയാളെ ആണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. തെന്മറ പുളിയറയിൽ നിന്നാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്.