പ്രധാനമന്ത്രിയുടെ ദളിത് സമ്പര്‍ക്ക പരിപാടി വെറും ഷോ മാത്രമാണെന്ന് ബിജെപി ദളിത് നേ താവ്
പ്രധാനമന്ത്രിയുടെ ദളിത് സമ്പര്‍ക്ക പരിപാടി വെറും ഷോ മാത്രമാണെന്ന് ബിജെപി നേതാവ് സാവിത്രി ഭായ് ഫൂലെ. ദളിത് ഭവനങ്ങളിലെ പാത്രങ്ങളിൽ അവിടെ പാകം ചെയ്ത ഭക്ഷണം കഴിക്കാതെ ബിജെപി നേതാക്കൾ നടത്തുന്ന പരിപാടി വ്യാജ നാട്യം മാത്രമാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.
ഇന്ത്യയിലെ 85 ശതമാനം ജനങ്ങളും പിന്നാക്കക്കാരാണ്. ഈ ജനങ്ങൾ ദരിദ്രരാണ്. ദളിത് ഭവനങ്ങൾ സന്ദർശിക്കുന്ന ബിജെപി നേതാക്കൾ അവരുടെ വീട്ടിലെ പാത്രങ്ങളോ അവിടെ പാകം ചെയ്ത ഭക്ഷണമോ കഴിക്കില്ല. ഇതെല്ലാം വ്യാജ നാട്യങ്ങൾ മാത്രമാണ്. ഇതൊന്നും രക്ഷിക്കാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു.
അംബേദ്ക്കർ പ്രതിമ തകർത്തവർക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നാക്ക ജാതിക്കാർക്ക് നീതി ഉറപ്പാക്കണം. പിന്നാക്ക ജാതിക്കാരനായ മനുഷ്യനുണ്ടായിരുന്നതു കൊണ്ടാണ് ഒരു ഭരണഘടന നിലവിലുള്ളതെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദളിത് സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി മന്ത്രിമാര്‍ ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും ദളിതര്‍ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കള്‍ പരിപാടിയുടെ ഭാഗമാവുകയും വാര്‍ത്തകളിലിടം പിടിയ്ക്കുകയും ചെയ്തിരുന്നു. ദളിതരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചതായി വരുത്തിതീർത്ത് ഉത്തർപ്രദേശ് മന്ത്രി വിവാദത്തിൽ അകപ്പെട്ടപ്പോൾ മറ്റൊരു മന്ത്രിയുടെ കണ്ടെത്തൽ ദളിതരുടെ വീട് സന്ദർശിക്കുന്നവർ ശ്രീരാമനെപ്പോലെയാണെന്നായിരുന്നു.