ഇന്ധനവിലക്കയറ്റത്തെ ന്യായീകരിച്ച് അമിത് ഷാ

കോൺഗ്രസ് സർക്കാരിന്‍റെ മൂന്നു വർഷങ്ങളിൽ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അതേ വില നിങ്ങൾക്ക് മൂന്നു ദിവസംകൊണ്ട് മടുത്തോയെന്നും അദ്ദേഹം ചോദിച്ചു. പെട്രോൾ ഡിസൽ വില വർധനയ്ക്കെതിരെ ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഇതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നതിനെ ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഈ സഖ്യം ഒരു വ്യത്യാസവും ഉണ്ടാക്കില്ല. 2019 ലെ തെരഞ്ഞെടുപ്പിൽ ഈ പാർട്ടികൾക്ക് സ്വാധീനം ഉണ്ടാക്കാൻ കഴിയില്ല. പ്രതിപക്ഷം നുണയുടെ രാഷ്ട്രീയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മോദിയെ പുറത്താക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ബിജെപിയുടെ ലക്ഷ്യം അഴിമതിയും ദാരിദ്ര്യവും ഇല്ലാതാക്കുകയെന്നതും. അഴിമതി രഹിത ഭരണമാണ് മോദി സർക്കാർ ഉറപ്പ് വരുത്തുന്നത്. ജനാധിപത്യപരമായാണ് ഇത് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

error: Content is protected !!