കേരളത്തിലടക്കം കൊടുങ്കാറ്റിനും കനത്ത ഇടിമിന്നലിനും സാധ്യത

കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങളിൽ ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് കൊടുങ്കാറ്റിനും കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മിന്നലിലും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. കേരളം, കർണാടക, പശ്ചിമ ബംഗാൾ, ഒഡീഷ, ആസാം, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൊടുങ്കാറ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കാലാവസ്ഥ കേന്ദ്രം ഇന്നലെ പുറത്തിറക്കിയ ഒൗദ്യോഗിക മുന്നറിയിപ്പിൽ ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, വിദർഭ, ചത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രപ്രദേശ്, തെക്കൻ കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ കനത്ത കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

error: Content is protected !!