ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി, തൊട്ട് പിറകെ സിപിഐഎം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിനും ഏറെ പ്രധാന്യം നല്‍കുന്ന ഇന്ത്യയില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടി രാജ്യം ഭരിക്കുന്ന ബി ജെ പി തന്നെയാണ്. അസോയിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ് [ എ ഡി ആർ] എന്ന സംഘടന ഇന്ത്യയിലെ ഏഴു പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ 2016 -17 വർഷത്തെ വരവ് – ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്തിരുന്നു. ഇതനുസരിച്ചു ബി ജെ പിയുടെ വരുമാനം 1034 കോടി രൂപയാണ്.ഈ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകൾ വിശകലനം ചെയ്താണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

രണ്ടാം സ്ഥാനത് സി പി എം ആണ്. ബി ജെ പിയുമായി അവർക്ക് വരുമാനത്തിൽ വലിയ അന്തരമില്ല. 2016 -17 ൽ സി പി എമ്മിന്റെ വരുമാനം 1002 കോടി രൂപയാണ്. മൂനാം സ്ഥാനത് നിൽക്കുന്ന കോൺഗ്രസിന്റെ വരുമാനം 225 കോടി രൂപയാണ്. നാലാം സ്ഥാനം ബി എസ് പിക്കാണ് – 173 കോടി. എൻ സി പി – 17 .25 കോടി, തൃണമൂൽ കോൺഗ്രസ്സ് – 6 .30 കോടി, സി പി ഐ – 2 കോടി എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങൾ.

ഈ ഏഴു പാർട്ടികൾ കൂടി സമാഹരിച്ചത് 1559 കോടി രൂപയാണ്. ഇവ ചെലവാക്കിയത് 1228 കോടിയും. പാർട്ടികളുടെ വരുമാനം 2015 -16 നെ അപേക്ഷിച്ചു 51 ശതമാനം വളർച്ച രേഖപെടുത്തിയതായി എ ഡി ആർ പറയുന്നു. ബി ജെ പിയുടെ കണക്കുകൾ പ്രകാരം അവരുടെ മൊത്തം ചെലവ് 710 കോടി രൂപയായിരുന്നു. എന്നാൽ 225 കോടി വരവുള്ള കോൺഗ്രസ്സിന് 321 കോടി രൂപ ചെലവായെന്ന് കണക്കുകൾ പറയുന്നു.

ബി ജെ പിയുടെ വരുമാനം 2015 -16 നെ അപേക്ഷിച്ചു 81 ശതമാനം വർധന രേഖപെടുത്തിയപ്പോൾ കോൺഗ്രസിന്റെ വരുമാനം 14 ശതമാനം ഇടിഞ്ഞു. മൊത്തം വരുമാനത്തിന്റെ 75 ശതമാനം ഈ പാർട്ടികൾ സമാഹരിച്ചത് സംഭവനയിലൂടെയാണ്. 2015 -16 നെ അപേക്ഷിച്ഛ് സി പി എമ്മിന്റെ വരുമാനം 6 .72 ശതമാനം കുറവ് രേഖപെടുത്തിയതായും എ ഡി ആർ റിപ്പോർട്ട് പറയുന്നു.
രാഷ്ട്രീയ പാർട്ടികൾ എലെക്ഷൻ കമ്മീഷന് കണക്കുകൾ നൽകുന്നത് 24 എ എന്ന ഫോം പൂരിപ്പിച്ചാണ്. എന്നാൽ പല പാർട്ടികളും അപൂർണ്ണമായാണ് ഫോം പൂരിപ്പിച്ചിരിക്കുന്നത്. ഇത് അനുവദിക്കരുതെന്നും 20,000 രൂപക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രേഖപെടുത്തണമെന്നും എ ഡി ആർ ശുപാർശ ചെയ്തിട്ടുണ്ട്. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്. പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

error: Content is protected !!