ആറ് വർഷത്തിനിടെ ജീവനൊടുക്കിയത് 700 ജവാൻമാർ
കഴിഞ്ഞ ആറു വർഷത്തിനിടെ 700 സിആർപിഎഫ് ജവാൻമാർ ജീവനൊടുക്കിയതായി കേന്ദ്രസർക്കാർ. പാർലമെന്ററി പാനലിനു മുന്പായെ ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിച്ചത്.
ജോലിയിലെ അസ്ഥിരത, ഏകാന്തത, സേനയ്ക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ എന്നിവയെ തുടർന്നാണ് വിവിധ വിഭാഗങ്ങളിലെ സൈനികർക്കിടയിൽ ആത്മഹത്യ കൂടിവരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ 9000 സൈനികർ ഓരോ വർഷവും സർവീസിൽനിന്നു സ്വമേധയാ പിരിഞ്ഞുപോയതായും റിപ്പോർട്ടിൽ പറയുന്നു.
മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയാണ് പാർലമെന്ററി കമ്മിറ്റിക്കു നേതൃത്വം നൽകുന്നത്.