വീടുകളില്‍ കറുത്ത സ്റ്റിക്കര്‍; ക്യാമറയുടെ പരസ്യപ്രചരണമെന്ന് പോലീസ്

വീടുകളിൽ കവർച്ചക്കാർ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്നെന്ന പ്രചാരണങ്ങളിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കർ പതിക്കുന്നതിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഇത്തരത്തിൽ സന്ദേശം പ്രചരിക്കുന്നതു റേഞ്ച് ഐജിമാർ അന്വേഷിക്കും. പൊലീസിനു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു നിയമസഭയിൽ വിഷയം ഉന്നയിച്ചത്.

വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്താരായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുടെയോ മോഷ്ടാക്കളുടെയോ സംഘം അടയാളമായി സ്റ്റിക്കര്‍ ഒട്ടിക്കുന്നതാണെന്നായിരുന്നു പലരും കരുതിയിരുന്നത്. സിസിടിവി ക്യാമറകളുടെ ആവശ്യകത ബോദ്ധ്യപ്പെടുത്താന്‍ ഒരു പരീക്ഷണമായിരുന്നുവെന്ന് സ്റ്റിക്കര്‍ ഒട്ടിച്ചവര്‍ തന്നെ പോലീസിനോട് പറയുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകു സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നുമുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവങ്ങള്‍ മലപ്പുറത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴും ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സത്യാവസ്ഥ കണ്ടെത്തിയത്.

error: Content is protected !!