ക­രി­മ­ണല്‍ ക­മ്പ­നി­യില്‍­നി­ന്ന് പി­ണ­റാ­യി നൂ­റ് കോ­ടി കൈ­പ്പ­റ്റി, മാ­സ­പ്പ­ടി­യി­ലെ യ­ഥാര്‍­ഥ പ്ര­തി മു­ഖ്യ­മന്ത്രി: മാത്യു കു­ഴല്‍­നാ­ടന്‍

മാ­സ­പ്പ­ടി­യില്‍ മു­ഖ്യ­മ­ന്ത്രി­ പിണറായി വിജയനെതിരേ കൂ­ടു­തല്‍ ആ­രോ­പ­ണ­വു­മാ­യി കോണ്‍­ഗ്ര­സ് നേ­താ­വ് മാത്യു കു­ഴല്‍­നാ­ടന്‍. കരിമണല്‍ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിക്കായും അവര്‍ പ്രമോട്ട് ചെയ്യുന്ന കെആര്‍എംഇഎല്‍ കമ്പനിക്കാ­യും മു­ഖ്യ­മ­ന്ത്രി നി­യ­മ­വി­രുദ്ധ ഇ­ട­പെ­ടല്‍ ന­ട­ത്തി­യെ­ന്ന് അ­ദ്ദേ­ഹം ആ­രോ­പിച്ചു. മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യ­മ­ന്ത്രി­യാണ്. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് നൂ­റ് കോടിയോളം രൂ­പ പി­ണ­റാ­യി കൈ­പ്പ­റ്റി­യെന്നും കു­ഴല്‍­നാ­ടന്‍ ആ­രോപ­ണം ഉ­ന്ന­യിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമ­ന്ത്രി സം­ശ­യ­ത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ഭൂ­പ­രി­ധി ച­ട്ട­ത്തില്‍ ഇള­വ് തേടി­യ ക­മ്പ­നി­ക്കാ­യി റ­വന്യു­വ­കു­പ്പി­നെ മ­റി­കട­ന്ന് മു­ഖ്യ­മന്ത്രി ഇ­ട­പെ­ടല്‍ ന­ട­ത്തി­യെന്നാണ് ആരോപണം. ആലപ്പുഴ ജില്ലയില്‍ കെആര്‍ഇഎംഎല്‍ കമ്പനി 60 ഏക്കര്‍ 20 വര്‍ഷമായി കൈവശംവച്ചിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാ­ണ്. ഭൂമിക്ക് ഇളവു നല്‍കാന്‍ ജില്ലാ സമിതി ശുപാര്‍ശ ചെയ്യാത്തതിനാല്‍ 2021ല്‍ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളി. രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇതും തള്ളി.

പിന്നീ­ട് ക­മ്പനി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍­കു­ക­യാ­യി­രുന്നു. ഇ­തോടെ ആലപ്പുഴ ജില്ലയിലെ ഭൂമിയില്‍ കെആര്‍ഇഎംഎല്‍ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടല്‍ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നല്‍കാന്‍ യോഗം വിളിച്ചു.നിയമങ്ങളില്‍ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വച്ചു. മുഖ്യമന്ത്രി ഇടപെട്ടതോടെ കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നല്‍­കി­യ­പ്പോള്‍ 2022ല്‍ ഇ­തി­ന് അ­നുമ­തി ല­ഭി­ച്ചെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

 

error: Content is protected !!