സണ്ണി ലിയോണിന് എതിരായ വഞ്ചനാക്കേസിന് സ്റ്റേ

സണ്ണി ലിയോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.

സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും കോടതി വിശദീകരണം തേടും. കേരളത്തില്‍ ഉള്‍പ്പെടെ വിവധ ഇടങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സണ്ണിക്കെതിരെയുണ്ടായ കേസ്.

കേസിന്റെ എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ കേസിലാണ് സണ്ണി ലിയോണിയുടെ ഹര്‍ജി. നടിയും, ഭര്‍ത്താവ് ഡാനിയല്‍ വെബെര്‍, കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ 39 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു പരാതി.

error: Content is protected !!