ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി ബിനോയിയെ പൊലീസ് പിടികൂടി.

വെള്ളത്തൂവല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടെന്ന കേസില്‍ ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പിടികൂടിയത്.

ഒളിവില്‍ കഴിയുന്നതിനിടെ ബിനോയി 2 സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനോയി ഉള്ള സ്ഥലത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്. 2 ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞുക്കൊണ്ട് പൊലീസിനെ അതിവിദഗ്ധമായി പറ്റിക്കുകയായിരുന്നു.

ഇടുക്കി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള 3 സംഘങ്ങളാണ് ഇയാളെ അന്വേഷിച്ചിരുന്നത്. ബിനോയിയുടെ മൊബൈല്‍ ടവെര്‍ ലൊകേഷന്‍ അനുസരിച്ച്‌ പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.

ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. അന്നേ ദിവസം സിന്ധു ബിനുവിന്‍റെ വീട്ടില്‍ ചെന്നിരുന്നതായും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും സിന്ധുവിന്‍റെ ഇളയമകനും വെളിപ്പെടുത്തിയിരുന്നു.

 

error: Content is protected !!