ഇ.പി. ജയരാജനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസ്: ആര്‍എസ്‌എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
കണ്ണൂര്‍: സിപിഎം നേതാവും മന്ത്രിയുമായ ഇ പി ജയരാജനെ ബോംബ് എറിഞ്ഞ കേസിലെ പ്രതികളായ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. 38 ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2000 ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷൻസ് കോടതി – 4 വെറുതെവിട്ടത്.
പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്. ആര്‍എസ്‌എസ്-ബിജെപിക്കാരായ 38 പേരാണ് പ്രതികള്‍. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സി എ മുനീറും അഡ്വ. വിനോദ്കുമാര്‍ ചമ്പളോനും ഹാജരായി.