വിദേശത്തുനിന്നു വന്നവർക്കു കോവിഡ് ; ഒപ്പമുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും നിരീക്ഷണത്തിൽ

വിദേശത്തുനിന്നു വന്നവർക്കു കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും നിരീക്ഷണത്തിലാക്കി .മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന് വീട്ടിലേക്കു പോകുന്നവർ ഒരു കാരണവശാലും വഴിയിൽ ഇറങ്ങാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിദേശത്തുനിന്നു വന്ന ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഹോം ക്വാറന്‍റൈനായാലും സർക്കാർ ക്വാറന്‍റൈനായാലും തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതലയെന്നും അതുകൊണ്ടുതന്നെ വരുന്നവർ എല്ലാ വിവരങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി എന്നുറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വിമാനത്താവളം, അതിർത്തി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്തുന്നവർ വീടുകളിലോ സർക്കാർ ക്വാറന്‍റൈനിലോ എത്തി എന്നുറപ്പാക്കുന്നത് പോലീസിന്‍റെ ഉത്തരവാദിത്തമാണ്. ഇതിന് പോലീസിനു ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു.സ്പെഷൽ ട്രെയിനിൽ എത്തുന്നവരുടെ സുരക്ഷാ പരിശോധന ഏകോപിപ്പിക്കാൻ ഡിഐജി അക്ബറിന് ചുമതല നൽകി. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചു.

error: Content is protected !!