വ്യാജ പ്രചാരണങ്ങൾക്കെതിരായ ഇടപെടൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങൾക്കെതിരായ ഇടപെടൽ ശക്തിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വാർത്തയുടേയും യഥാർഥ്യം പരിശോധിച്ച് ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിന് അറുതിയില്ലാത്ത സ്ഥിതിയാണുള്ളത്. കേരളത്തിൽ കോവിഡ് സമൂഹ വ്യാപനത്തിൽ എത്തിയെന്നത് വ്യാജപ്രചാരണമാണ്. പല കേന്ദ്രങ്ങളിൽനിന്ന് ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ചാത്തന്നൂരിൽ വലിയ തോതിൽ രോഗം പടരുന്നെന്നുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഒരവസ്ഥയില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

അനിയന്ത്രിതമായിട്ടൊന്നും സംസ്ഥാനത്ത് സംഭവിക്കുന്നില്ല. എന്നിട്ടും ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സമൂഹമാധ്യമങ്ങളിൽ അത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. അബദ്ധത്തിൽപോലും മറ്റു മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

error: Content is protected !!