സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു. കോൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കിഡ്നി-ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.നിലവിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായിരുന്നു അദ്ദേഹം. എഐടിയുസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു തവണ ലോക്സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പാർലമെന്‍റിൽ നിരവധി സുപ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടർന്ന് 2014ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർലമെന്റേറിയൻ എന്ന നിലയിലും തൊഴിലാളി നേതാവെന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

error: Content is protected !!