ചിദംബരം വീണ്ടും തിഹാർ ജയിലിലേക്ക്.

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. നവംബർ 13 വരെയാണ് ചിദംബരത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഈ മാസം ആദ്യം മുതല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലായിരുന്നു ചിദംബരം. ഇതോടെ ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ജയിലിലേക്ക് മാറ്റുന്നത്.

ഒരു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തിഹാര്‍ ജയിലില്‍ അദ്ദേഹത്തിന് പ്രത്യേക സെല്ലും, വീട്ടില്‍ പാകംചെയ്ത ഭക്ഷണവും മരുന്നുകളും അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ചിദംബരം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യഹര്‍ജി ഡല്‍ഹി കോടതി വ്യാഴാഴ്ച പരിഗണിക്കും.

error: Content is protected !!