സഹപ്രവര്‍ത്തകര്‍ അപമാനിച്ചു: മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിലെ (ബി.എച്ച്‌.ഇ.എല്‍ ) 33- കാരിയായ വനിതാ അക്കൗണ്ട്സ് ഓഫീസറെ ഒരു ഉന്നത ഉദ്യോഗസ്ഥനും മറ്റ് ആറ് സഹപ്രവര്‍ത്തകരും ഉപദ്രവിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു.

മരിച്ച ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും (ഫിനാന്‍സ്) മറ്റ് ആറ് ബി.എച്ച്‌.ഇ.എല്‍ ജീവനക്കാര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തു.

സഹപ്രവര്‍ത്തകരും ഉയര്‍ന്ന ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ ആരോപിക്കുന്നു. രാവിലെ 10.30 ഓടെയാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ഭര്‍ത്താവും ബന്ധുക്കളും വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ എത്തിയപ്പോള്‍ സീലിംഗില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വെങ്കടേഷ് ഷമല പറഞ്ഞു.

തന്റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇവര്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി ജനറല്‍ മാനേജരും മറ്റ് ആറ് സഹപ്രവര്‍ത്തകരും തന്നെ മാനസികമായി ഉപദ്രവിക്കുന്നുവെന്നും ഇതിലുണ്ട്. തന്റെ മൊബൈല്‍ ഫോണ്‍ ചോര്‍ത്തുകയും വരുന്ന കോളുകളെല്ലാം നിരീക്ഷിക്കുയും ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. തന്നെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇവര്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!