കുൽഭൂഷൺ ജാദവ് കേസ്: അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്
ദ ഹേഗ്: പാക്കിസ്ഥാൻ തടവിലാക്കിയ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കുൽഭൂഷണിനെതിരേ ചാരവൃത്തിയാരോപിച്ച് പാക് പട്ടാളക്കോടതി 2017 ഏപ്രിലിൽ വധശിക്ഷ വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് വിധി വരാനിരിക്കുന്നത്.
ഇന്ത്യൻ സമയം വൈകുന്നേരം 6.30 ആണ് വിധി പുറപ്പെടുവിക്കുക. പാക് പട്ടാളക്കോടതി വിധിക്കെതിരേ 2018 മേയ് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തിരുന്നു. കുൽഭൂഷൺ ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം.