കര്‍ണ്ണാടകയില്‍ ഇനി ബിജെപി വാഴും; സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു.

ബംഗളൂരു: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അന്തർനാടകങ്ങൾക്കൊടുവിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട കർണാടകയിലെ കുമാരസ്വാമി സർക്കാർ വീണു. നാല് ദിവസമായി തുടർന്ന ചർച്ചകൾക്കൊടുവിലെ വിശ്വാസവോട്ടിൽ സർക്കാറിന് അതിജീവിക്കാനായില്ല.

99നെതിരെ 105 വോട്ടുകൾക്കാണ് സർക്കാർ പരാജയപ്പെട്ടത്. വിശ്വാസ വോട്ടിനെ എതിർക്കുന്നവർ സഭയിൽ എഴുന്നേറ്റു നിൽക്കുകയും എണ്ണമെടുക്കുകയും ചെയ്യുകയായിരുന്നു. പോരാട്ടം വിജയിച്ചില്ലെന്നും എന്നാൽ ബി.ജെ.പിയെ തുറന്നുകാണിക്കാനായെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കാൻ തയാറാണെന്ന് വിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിൻെറ തുടക്കത്തിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം തൻെറ മനം മടുപ്പിക്കുന്നുവെന്നും സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വിമത എം.എൽ.എമാർക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം തുടരാനാണ് തീരുമാനം. അതിനിടെ കര്‍ണ്ണാടകയില്‍ പുതിയ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അറിയിച്ചുയ

error: Content is protected !!