ബിനോയ് കോടിയേരി യുവതിക്ക് നൽകിയത് ലക്ഷങ്ങൾ; തെളിവ് പുറത്ത്

മുബൈ: ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിക്ക് ബിനോയ് കോടിയേരി ലക്ഷങ്ങൾ നൽകിയതിെൻറ തെളിവുകൾ പുറത്ത്. യുവതിയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൌണ്ടിലേക്ക് ബിനോയ് പണമയച്ചതിെൻറ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 2013 ഏപ്രില്‍, മെയ് മാസങ്ങളിലായി 7.5 ലക്ഷം രൂപയാണ് ബിനോയ് ട്രാന്‍സ്ഫര്‍ ചെയ്തത്. അമ്പതിനായിരം രൂപ മുതൽ നാലു ലക്ഷം രൂപവരെ പലപ്പോഴായി ബിനോയ് യുവതിക്ക് നൽകിയിട്ടുണ്ടെന്നതിെൻറ രേഖകൾ മുംബൈ പൊലീസിന് അവർ കൈമാറിയിട്ടുണ്ട്. കൂടാതെയുവതിയുടെ ബാങ്ക് രേഖകളിലും പാസ്പോര്‍ട്ടിലും ഭർത്താവിെൻറ പേരിെൻറ സ്ഥാനത്ത് ബിനോയിയുടെ പേരാണ് നൽകിയിരിക്കുന്നത്. ബിനോയിക്കെതിരെ തെളിവായി യുവതി സമർപ്പിച്ച രേഖകൾ പ്രകാരം 2014ൽ പുതുക്കിയ പാസ്പോർട്ടിൽ ഭർത്താവിൻെറ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്.

അതേസമയം, ബിനോയ് കോടിയേരി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ഒളിവില്‍ പോയ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കില്ല. കോടതി വിധി വന്ന ശേഷം തീരുമാനിക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

error: Content is protected !!