പാക്കിസ്ഥാനെ 89 റണ്‍സിന് തകര്‍ത്ത് ഇന്ത്യ.

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 89 റണ്‍സിന് തകര്‍ത്ത് ഈ ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറ്റം തുടര്‍ന്ന് കോലിപ്പട. 140 റണ്‍സ് നേടി ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി തന്റെ പേരില്‍ സ്വന്തമാക്കിയ രോഹിത് ശര്‍മയാണ് മാന്‍ ഓഫ്ദ മാച്ച്.

മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരം ഇന്ത്യയുടെ 336 റണ്‍സിനെ 301 ആക്കിയും കുറച്ചാണ് പാക്കിസ്ഥാന് നല്‍കിയത്.

സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ മികവു തെളിയിച്ച ഇന്ത്യയുടെ ബോളിംഗ് നിര പാക്ക് ബാറ്റിംഗിനെ പിടിച്ചു കെട്ടുകയായിരുന്നു. വിജയ് ശങ്കര്‍, ഹാര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാധവ് എന്നീ താരങ്ങള്‍ ഇരട്ട വിക്കറ്റ് നേട്ടത്തിന് അര്‍ഹരായി.

75 പന്തില്‍ 62 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ ആസം (48), ഇമാദ് വാസിം (46*) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്.

അതിനിടെ തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍കുമാര്‍ ബൗളിംഗ് ഇടക്കു നിര്‍ത്തി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഭുവിയുടെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പാക്കിസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായി. 13 റണ്‍സെടുക്കുന്നതിനിടെ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയാണ് വിജയ് ശങ്കര്‍ വരവറിയിച്ചത്. ഇമാമുല്‍ ഹഖ് എല്‍ബിഡബ്‌ളിയൂ ആയാണ് മടങ്ങിയത്. 18 പന്തില്‍ 7 റണ്‍സ് മാത്രമാണ് ഹഖിന് നേടാനായത്.

രണ്ടാം വിക്കറ്റില്‍ ബാബര്‍ ആസമിനൊപ്പം ചേര്‍ന്ന് ഫഖര്‍ സമാന്‍ പാക്കിസ്ഥാനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 22 ഓവറായപ്പോള്‍ പാക്കിസ്ഥാന്‍ സെഞ്ച്വറി കടന്നു; ഫഖര്‍ സമാന് അര്‍ദ്ധ സെഞ്ചുറിയും.

ബാബറും ഫഖര്‍ സമാനും ചേര്‍ന്ന് നൂറ് റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

ഇരുപത്തി മൂന്നാം ഓവറില്‍ പാക്കിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. കുല്‍ദീപ് യാധവിന്റെ പന്ത് ബാബര്‍ ആസാമിന്റെ കുറ്റി തെറിപ്പിച്ചത് ഇന്ത്യക്ക് വഴിത്തിരിവാകുകയായിരുന്നു.

57 പന്തില്‍ 48 റണ്‍സുമായി ബാബര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 2 വിക്കറ്റിന് 117. തൊട്ടടുത്ത തന്റെ ഓവറില്‍ ഫഖര്‍ സമാനെയും മടക്കിയയച്ച് കുല്‍ദീപ് യാധവ് കളിയുടെ ഗതിമാറ്റി. സ്വീപിംഗിനു മുതിര്‍ന്ന സമാന്‍ സ്ലിപ്പില്‍ ചാഹലിന്റെ കൈകളില്‍ പിടിവീഴുകയായിരുന്നു. 75 പന്തില്‍ 62 റണ്‍സുമായി സമാനും മടങ്ങിയതോടെ പാക്കിസ്ഥാന് കളി കൈവിട്ടു. പാക്കിസ്ഥാന്‍ നിര ഇന്ത്യന്‍ ബോളിംഗിനു മുമ്പില്‍ കടപുഴകുന്ന കാഴ്ചയാണ് കണ്ടത്.

പിന്നീടെത്തിയ മുഹമ്മദ് ഹഫീസ് 7 പന്തില്‍ 9 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച്.

തൊട്ടു പിന്നാലെ ശുഐബ് മാലിക് ഗോള്‍ഡന്‍ ഡക്ക്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ മരുമകനെ വെറുംകൈയ്യോടെ മടക്കിയയച്ചതോടെ തുടര്‍ച്ചയായ രണ്ടാം കളിയിലും മാലികിന് സംപൂജ്യനായി മടങ്ങേണ്ടി വന്നു.

error: Content is protected !!