ചുള്ളിക്കാടിന്‍റെ സഹോദരൻ ജയചന്ദ്രന്‍ ചുള്ളിക്കാട് നിര്യാതനായി

കൊടുങ്ങല്ലൂര്‍: കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സഹോദരൻ ജയചന്ദ്രന്‍ ചുള്ളിക്കാട് (54) നിര്യാതനായി. അർബുദബാധിതനായിരുന്ന ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് മരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടിറങ്ങിയ അവിവാഹിതനായ ജയചന്ദ്രൻ പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. അടുത്തിടെ പറവൂര്‍ തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയചന്ദ്രനെ ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവരുടെ നേതൃത്വത്തിൽ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. ഇവിടെനിന്നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജയചന്ദ്രനും ചുള്ളിക്കാടും തമ്മില്‍ ഏറെ നാളുകളായി ബന്ധമുണ്ടായിരുന്നില്ല. ചുള്ളിക്കാടിന്‍റെ സഹോദരന്‍ തെരുവില്‍ ജീവിക്കുന്നത് വാര്‍ത്തയായിരുന്നു. സംഭവം അറിഞ്ഞ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തില്‍ എത്തി ജയചന്ദ്രനെ കണ്ടിരുന്നു. സാമ്പത്തിക സഹായവും നല്‍കിയ ശേഷമാണ് ചുള്ളിക്കാട് മടങ്ങിയത്.

error: Content is protected !!