സ്ഥാനാർത്ഥി പട്ടികയിൽ സിദ്ദിഖിനും മുരളീധരനും പേരില്ല

സീറ്റുകളിൽ ധാരണയായെങ്കിലും കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. ചൊവ്വാഴ്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ആറ്റിങ്ങലും ആലപ്പുഴയും മാത്രമാണ് ഉൾപ്പെട്ടത്. വടകര, വയനാട് മണ്ഡലങ്ങൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

ആറ്റിങ്ങലിൽ അടൂർ പ്രകാശും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും സ്ഥാനാർഥികളാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. ഇതടക്കം ഒന്പതു മണ്ഡലങ്ങളിലെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വയനാട്ടിൽ ടി. സിദ്ദിക്കും വടകരയിൽ കെ.മുരളീധരനും സ്ഥാനാർഥിത്വം ഉറപ്പിച്ചെങ്കിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി പേര് ഒദ്യോഗികമായി അറിയിച്ചിട്ടില്ല.

error: Content is protected !!