മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ അധികാരം സ്ഥാപിച്ച് യുപി സര്‍ക്കാര്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ അധികാരം സ്ഥാപിച്ച് യുപി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യു പിയിലെ ലളിത്പൂര്‍ ജില്ലാഭരണകൂടം പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെ തിരെ ഐടി ആക്ടിന് കീഴില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉത്തരവിലുണ്ട്.

വാട്സ്ആപ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സമീപിച്ച് ഇതു സംബന്ധിച്ച വിവരം കൈമാറണം. നിലവില്‍ ഉള്ളതോ തുടങ്ങാന്‍ പോകുന്നതുമായ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ എല്ലാ അംഗങ്ങളെയും കുറിച്ചുള്ള വിശദവിവരങ്ങള്‍  നല്‍കണം. അഡ്മിന്‍ന്മാരുടെ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യ രേഖകളും സമര്‍പ്പിക്കുകയും ചെയ്യണം.

യു പിയിലെ ലളിത്പൂര്‍ ജില്ലയില്‍ മാത്രമാണ് നിര്‍ദേശം പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാനമൊട്ടാകെ ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. പൊതുവിവര വകുപ്പ് സംസ്ഥാനത്തിന് പൊതുവായി അങ്ങനെയൊരു നിര്‍ദേശം നല്കിയിട്ടില്ലെന്നും ജില്ലാ അധികാരികള്‍ നല്കിയ നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അവനീഷ് അവസ്തിയുടെ പ്രതികരണം.

ഭൂരിപക്ഷം ജനങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുകയാണാണ് ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.എന്നാല്‍, വ്യാജവാര്‍ത്തയെക്കുറിച്ചാണ് ആശങ്കയെങ്കില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത് അല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറിയല്ലെന്ന് മാധ്യമസംഘടന വ്യക്തമാക്കി.

error: Content is protected !!