പീച്ചി ഡാം തുറന്നു; ജാഗ്രത നിര്‍ദേശം

തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം തുറന്നു. കനത്ത മഴയില്‍ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് ഡാം തുറന്നുവിട്ടത്. നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്.

നാലു ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്കിന്റെ തോതനുസരിച്ച് മാത്രമേ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയുള്ളു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനി ഉയര്‍ത്തേണ്ടി വരില്ലെന്നാണ് നിഗമനം. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി മണലിപ്പുഴയോരത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മില്യണ്‍ മീറ്റര്‍ ക്യൂബ് ജലമാണ് തുറന്നുവിടേണ്ടത്. ഷട്ടര്‍ അഞ്ച് ഇഞ്ച് മാത്രം പൊക്കിയാല്‍ ഇത്രയും ജലം തുറന്നുവിടാന്‍ കഴിയും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഡാം പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്.

പീച്ചിയില്‍ കഴിഞ്ഞ ദിവസത്തെ ജലവിതാനം 78.6 മീറ്റര്‍ ആണ്. 74.25 മീറ്ററാണ് പരമാവധി ജലവിതാനം. സംഭരണശേഷിയുടെ 86.56 ശതമാനമായതോടെയാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നത്. പരമാവധി സ്റ്റോറേജ് 94.946 ദശലക്ഷം ഘനമീറ്ററാണ്. 86.56 ശതമാനമായതോടെയാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

പരമാവധി സ്റ്റോറേജ് 94.946 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 5 ദശലക്ഷം ഘനമീറ്റര്‍ വീതം വെള്ളം ഓരോ ദിവസങ്ങളിലും ഒഴുകിയെത്തിയിരുന്നുവെങ്കിലും മഴയുടെ ശക്തി അല്‍പം കുറഞ്ഞതിനാല്‍ തിങ്കളാഴ്ച ഒഴുകിയെത്തിയത് 2.834 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്. ഇന്നലെ പകല്‍ മഴ വീണ്ടും കനത്തതിനാല്‍ നീരൊഴുക്കും ശക്തമായിരുന്നു. തുടര്‍ന്നാണ് ഡാം തുറന്നത്.

error: Content is protected !!