കുറ്റിപ്പുറം ദേശീയ പാതസര്വേ നാട്ടുകാര്‍ തടഞ്ഞു:സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി
കുറ്റിപ്പുറം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ പ്രതിതിഷേധവുമായി എത്തിയത്.ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സര്‍വേ നടപടികള്‍ തടഞ്ഞു.പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠന് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.അനീതിക്ക് കാവല്‍ നില്ക്കുന്നവരായി പോലീസ് മാറിയെന്ന് സി ആര് നീലകണ്ഠന് പറഞ്ഞു.
പ്രതിഷേധങ്ങളെ തുടർന്നു പലതവണ മാറ്റിവച്ച സർവേ നടപടികളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്.സർവേ തടയാനുള്ള സമരസമിതിയുടെ നീക്കത്തെ പ്രതിരോധിക്കാനായി കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സർവേ നടപടികൾക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞു. ഭൂമി നഷ്ടമാകുന്നവരും ഹൈവേ ആക്ഷൻ കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ശനിയാഴ്ച കളക്ടർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വർഷങ്ങളിൽ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും സർവേ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കാൻ ജില്ലയിൽ 243.9 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.