ഷുഹൈബ് വധം;മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്ന് കെ.സുധാകരന്‍

ഷുഹൈബ് വധത്തില്‍ പ്രതിഷേധത്തില്‍ നിന്ന്‍ പിന്നോട്ടില്ലാതെ കോണ്‍ഗ്രസ് നേതൃത്വം. ശുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് കെ.സുധാകരന്‍. കൊലപാതകത്തില്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അറിവുണ്ട്. അറസ്റ്റിലായ പ്രതി ജയരാജന്റെ സന്തത സഹചാരിയാണ്. കൂടെ നടക്കുന്നവര്‍ കുറ്റം ചെയ്താന്‍ ജയരാജന്‍ അറിയാതിരിക്കില്ല. സ്വാഭാവികമായും ജയരാജന്റേയും പിണറായിയുടേയും അറിവോടെയാണ് ചെയ്തതെന്നാണ് വിശ്വസിക്കണ്ടത്. പ്രാദേശിക തലത്തില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെയ്തല്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായത് സാധാരണ പ്രവര്‍ത്തകരല്ല. സിപിഎമ്മിന്റെ സൈബര്‍ പോരാളികാണെന്നും സുധാകരന്‍ ആരോപിച്ചു.

കേസില്‍ കഴിഞ്ഞ ദിവസം രണ്ടു പേര്‍ പിടിയിലായിരുന്നു. സി.പി.എമ്മുമായി അടുത്തബന്ധമുള്ള ഇവര്‍, തില്ലങ്കേരിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഐഎമ്മിന്റെ ഡമ്മി പ്രതികള്‍ എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്‍പില്‍ 48 മണിക്കൂര്‍ ഉപവാസ സമരത്തിലാണ്. രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതില്‍പ്പോലും ദുരൂഹത ആരോപിച്ചാണ് കോണ്‍ഗ്രസ് സമരം ശക്തമാക്കിയത്.

error: Content is protected !!