മരുന്നുകളുടെ കയറ്റുമതി നിയന്ത്രണത്തില്‍ മന്ത്രാലയം ഭാഗിക ഇളവുവരുത്തി

ന്യൂഡല്‍ഹി: ഇന്ത്യ 24 മരുന്നുകളുടെ ക‍യറ്റുമതി നിരോധനം നീക്കി. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ നിയന്ത്രണമാണ് നീക്കിയത്.

കഴിഞ്ഞമാസം അവസാനത്തോടെയാണ് ഇന്ത്യ മരുന്ന് കയറ്റുമതി നിരോധിച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇതാണോ നിരോധനം തിരക്കിട്ട് നീക്കാന്‍ തീരുമാനിച്ചതിന് പിന്നിലുളള കാരണം എന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയോട് മരുന്ന് ട്രംപ് ആവശ്യപ്പെട്ടത്. വിഷയത്തില്‍ ഇന്ന് ഇന്ത്യ നിലപാട് അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൊത്തം ഹൈഡ്രോക്ലോറോക്വിന്‍ ഉള്‍പ്പെടെയയുുളള മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അതസമയം കൊവിഡിനെ നേരിടാന്‍ ഫലപ്രദമെന്ന് തെളിയുംമുമ്ബ് മലേറിയയുടെ മരുന്ന് വാങ്ങിക്കൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസില്‍ ഭിന്നത രൂപപ്പെട്ടു. മരുന്ന് വാങ്ങിക്കൂട്ടുന്നതിനെതിരെ ആരോഗ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍ മരുന്ന് നേരത്തേ ഉപയോഗിക്കാത്തതിനെക്കുറിച്ചോര്‍ത്ത് നാണിക്കേണ്ടിവരുമെന്നാണ് ട്രംപ് വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞ്. 2.9 കോടക ഡോസ് മരുന്നാണ് ഇപ്പോള്‍ അമേരിക്ക ശേഖരിച്ചിട്ടുള്ളത്.

error: Content is protected !!