സിഡ്നിയിൽ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനം മഴ കളിക്കുന്നു. പ്രാദേശിക സമയം രാവിലെ പതിനൊന്നിനും മത്സരം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മഴയെ തുടർന്ന് പിച്ച് മൂടിയിട്ടിരിക്കുകയാണ്. അതേസമയം, അഞ്ചാം ദിനമായ ഇന്ന് മഴ മാറി മാനം തെളിഞ്ഞാലും ഇല്ലെങ്കിലും ചരിത്രം പിറക്കും. 1947 മുതൽ ഓസ്ട്രേലിയയിൽ പര്യടനം നടത്താനാരംഭിച്ച ഇന്ത്യ 72 വർഷത്തെ കാത്തിരിപ്പിനുശേഷം അവരുടെ നാട്ടിൽ ആദ്യമായി പരന്പര സ്വന്തമാക്കും. നാല് മത്സര പരന്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്.

സിഡ്നി ടെസ്റ്റിന്‍റെ അഞ്ചാം ദിനമായ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ജയം സ്വന്തമാക്കി ഓസ്ട്രേലിയയെ കൂടുതൽ നാണക്കേടിലേക്ക് തള്ളിവിടാനാവും ഇന്ത്യയുടെ ശ്രമം. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയ ഏഴിന് 622 ഡിക്ലയേഡ് എന്ന സ്കോറിനെതിരേ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് 300ൽ അവസാനിച്ചിരുന്നു.  31 വർഷത്തിനിടെ ആദ്യമായി സ്വന്തം മണ്ണിൽ ഫോളോ ഓണ്‍ വഴങ്ങേണ്ടിവന്ന നാണക്കേടിലാണ് നിലവിൽ ഓസീസ് ടീം. സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 622 ഡിക്ലയേഡ്. ഓസ്ട്രേലിയ 300, വിക്കറ്റ് നഷ്ടപ്പെടാതെ ആറ്.

error: Content is protected !!