കൊച്ചി ബിനാലെയിലും ‘മീ ടൂ’ ; റിയാസ് കോമുവിനെതിരെ വെളിപ്പെടുത്തലുമായി ചിത്രകലാ വിദ്യാര്‍ത്ഥിനി

മീടൂ വെളിപ്പെടുത്തലുകള്‍ ചലചിത്രമേഖലയ്ക്ക് പിന്നാലെ കലാരംഗത്തേക്കും. കൊച്ചി മുസിരിസ് ബിനാലേയുടെ സംഘാടകനായ റിയാസ് കോമുവിനെതിരെ വെളിപ്പെടുത്തലുമായി ചിത്രകലാ വിദ്യാര്‍ത്ഥിനി. കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാര്‍ത്ഥിനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഫോര്‍ട്ടുകൊച്ചിയില്‍ ബിനാലേ നടക്കുന്ന സമയത്ത് റിയാസ് കോമു സ്റ്റുഡിയോയില്‍വച്ച് ആക്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. നിരവധി സ്ത്രീകള്‍ കലാപ്രവര്‍ത്തകരായും സംഘാടക സമിതി ചുമതലയിലും പ്രവര്‍ത്തിക്കുന്ന ബിനാലേയില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇന്റേണല്‍ കംപ്ലേന്റ് കമ്മറ്റി നിലവിലുണ്ടാകണം എന്ന ആവശ്യത്തോടെയാണ് വെളിപ്പെടുത്തല്‍.

നേരത്തെ മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ ആവശ്യമില്ലെന്ന് അമ്മ സെക്രട്ടറിയായ സിദ്ദിഖ് പറഞ്ഞതിന് പിന്നാലെ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്ക് നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചിത്രകാരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ഞാനൊരു വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ മുംബൈയില്‍ വച്ചാണ് ശില്‍പിയും ബിനാലെ കലാകാരനുമായ റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണുവാന്‍ വരണമെന്ന് പറഞ്ഞിരുന്നു.

ബിനാലെക്ക് കൊച്ചിയിലെത്തിയപ്പോള്‍ എന്നെ സ്റ്റുഡിയോയിലേയ്ക്ക് ക്ഷണിച്ചു. അവിടെ വച്ച് തുടയിലും കയ്യിലും പിടിച്ചു. ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. ജോലിയുടെ ആവശ്യത്തിനാണ് എന്ന് പറയുമ്പോഴും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല.

ഞാന്‍ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാള്‍ റൂമില്‍ കയറിയപ്പോള്‍ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു.
പിന്നെയും പല തവണ അയാള്‍ എന്നോട് മോശമായി പെരുമാറി.

error: Content is protected !!