62-മത് സംസ്ഥാന സ്കൂൾ കായികമേള ആരംഭിച്ചു; ആദ്യ സ്വര്‍ണ്ണം സല്‍മാന്‍ ഫാറൂഖിന്
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.
ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. രാവിലെ ഏഴു മണിക്ക് അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെയാണ് മീറ്റ് ആരംഭിച്ചത്. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയർത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി. സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
മേളയില്‍ ആദ്യ സ്വര്‍ണ്ണം സല്‍മാന്‍ ഫാറൂഖ് നേടി. മൂവായിരം മീറ്റര്‍ ഓട്ടത്തിലാണ് സല്‍മാന്‍ വിജയിച്ചത്. ലോങ് ജംപിലും ഇന്ന് ഉച്ച തിരിഞ്ഞ് ഫൈനലുകള്‍ ഉണ്ടാകും ഏറെ മാറ്റങ്ങളോടയാണ് ഇത്തവണത്തെ മേള. പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന് പുറമെ മത്സരങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വുരുത്തിയിട്ടുണ്ട്.
ആദ്യ ദിനത്തില്‍ 31 ഇനങ്ങളിലെ വിജയകളെ കണ്ടെത്തും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഓട്ടവും, 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലുമാണ് ആദ്യദിനത്തിലെ ഗ്ലാമര്‍ ഇനങ്ങള്‍. രാവിലെ 3000 മീറ്ററിനു പുറമെ ലോങ് ജംപ് ഫൈനലുകളും നടക്കും. ഇത്തവണത്തെ മേളയില്‍ മെഡലുകളില്ലെങ്കിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലുമെല്ലാം കടുത്ത പോരാട്ടത്തിന് തന്നെയാണ് സാധ്യത.