സാംപോളി പുറത്തേക്ക് അര്‍ജന്‍റീനയ്ക്ക് പുതിയ കോച്ച്

ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പരിശീലീലകന്‍ യോര്‍ഗേ സാംപോളിയെ അര്‍ജന്റീന പുറത്താക്കിയതായി സൂചന. റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ പരിശീലകനും മുന്‍ അര്‍ജന്റീനിയന്‍ താരവുമായ മാഴ്സെലോ ഗല്ലാര്‍ഡോ ടീമിന്റെ കോച്ചായേക്കും.

സാംപോളിയെ നീക്കിയത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും ഈ ആഴ്ചയോടെ അദ്ദേഹം പടിയിറങ്ങുമെന്നാണ് അര്‍ജന്റീനയില്‍ നിന്നുള്ള വാര്‍ത്തകള്‍. ബുധന്‍ അല്ലെങ്കില്‍ വ്യാഴം ദിസവങ്ങളില്‍ അവസാന ഔദ്യോഗിക തീരുമാനമുണ്ടാവും.

അതെസമയം സാംപോളി മറ്റൊരു കാര്യം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയെ അറിയിച്ചു. തന്നെ ഇനിയും പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ 2019 കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് സാംപോളിയുടെ അവകാശവാദം.

എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം ഉണ്ടാവാന്‍ ഇടയില്ല. ആരാധകരും അസോസിയേഷനിലെ ചിലുരും താരങ്ങളും സാംപോളിക്ക് എതിരാണ്. ഇക്കാരണം കൊണ്ട് തന്നെ സാംപോളിയെ ഇനിയും പരിഗണിക്കില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സാംപോളിക്കൊപ്പം അസിസ്റ്റന്റ് കോച്ച് സെബാസ്റ്റിയന്‍ ബെക്കസെസേയും സ്ഥാനമൊഴിയും.

നേരത്തെ സാംപോളിയ്‌ക്കെതിരെ അര്‍ജന്റീനന്‍ താരമായ അഗ്യൂറോ ആദ്യ വെടിപൊട്ടിച്ചിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ആരാധകര്‍ നന്ദിപറഞ്ഞ കൂട്ടത്തില്‍ സാംപോളിയെ മാത്രം ഒഴിവാക്കിയാണ് അഗ്യൂറോ കോച്ചിനോടുളള തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.

error: Content is protected !!