മംഗളം ഫോണ്‍കെണി കേസ്; എകെ ശശീന്ദ്രന് കനത്ത തിരിച്ചടി

എന്‍സിപി യുടെ മന്ത്രിസ്ഥാനം വീണ്ടും പ്രതിസന്ധിയിലെക്ക്. മംഗളം ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ ഒരു ദിനം മാത്രം ശേഷിക്കേ എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന് കനത്ത തിരിച്ചടി. മുന്‍മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഇന്നു ഉച്ചയ്ക്ക് പുതിയ ഹര്‍ജി എത്തിയത്.

കീഴ്‌ക്കോടതി വിധി റദ്ദാക്കി കേസില്‍ നിയമ നടപടി തുടരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയ മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നാളെ ശശീന്ദ്രന്‍ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് തന്നെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്.

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചത്. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി എത്തിയതോടെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വൈകുമെന്നുള്ള സൂചനവും പുറത്തുവന്നിട്ടുണ്ട്.

error: Content is protected !!