‘ഉദ്ഘാടനം എന്നാൽ ഇങ്ങനെ’ ; മുഴുവൻ തിരിയും ഒറ്റക്ക് തെളിച്ച കണ്ണന്താനം വിശദീകരണം അറിയിച്ചു …
ശ്രീനാരായണ ഗുരു തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ ഒറ്റയ്ക്കു നിലവിളക്കിലെ തിരികൾ എല്ലാം തെളിയിച്ചതിൽ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്സ് കണ്ണന്താനം. ഹൈന്ദവ ശാസ്ത്ര പ്രകാരമാണ് താൻ തിരികൾ തെളിയിച്ചതെന്നും ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാൻ നിലവിളക്കു കൊളുത്തുന്പോൾ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നുമാണു മന്ത്രിയുടെ വിശദീകരണം.
ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാൻ നിലവിളക്കു കൊളുത്തുന്പോൾ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങൾ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്. ഞാൻ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നൽകുന്പോൾ അദ്ദേഹം അത് വാങ്ങാൻ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാൾ മാത്രം വിളക്ക് കത്തിച്ചാൽ മതിയെന്നു പറയുകയും ചെയ്തു. സ്വാമിജിയുടെ വാക്കുകൾ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുകൂലിക്കുകയും ചെയ്തു- കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിലവിളക്കിൽ ആദ്യം തെളിയിക്കേണ്ടത് വടക്കുകിഴക്കു ദിക്കിലെ തിരിയായിരിക്കണമെന്ന് ശാസ്ത്രം പറയുന്നു. വടക്കു കിഴക്കിൽനിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങൾ പറയുന്നത്. അത് പ്രകാരമാണ് താൻ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നും കണ്ണന്താനം വാദിക്കുന്നു.
ശ്രീനാരായണ ഗുരു തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു തെളിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സന്പത്ത് എംപിയും വേദിയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അവസരം നൽകാതെ മന്ത്രിതന്നെ നിലവിലക്കിലെ തിരികൾ കത്തിച്ചുതീർത്തു.