അബദ്ധത്തിൽ അതിർത്തികടന്നു ; ഇന്ത്യൻ ബാലനെ പാക്കിസ്ഥാൻ തിരിച്ചയച്ചു…
അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ ബാലനെ പാകിസ്താന്‍ തിരിച്ചയച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ആസാമീസുകാരനായ ബിമല്‍ നാര്‍ജി(16) പാകിസ്താനിലെത്തിയത്. ചൊവ്വാഴ്ച ബിമലിനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്.
വിശദമായ അന്വേഷണത്തിന് ശേഷം മറ്റ് രേഖകളും ഹാജരാക്കിയ ശേഷമാണ് ബിമലിന് ഇന്ത്യയിലെത്താനായത്. പാകിസ്താനി റേഞ്ചേഴ്സ് ബാലനെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് കൈമാറുകയായിരുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 26ന് രണ്ട് പാക് പൗരന്മാരെ ഇന്ത്യ വിട്ടയിച്ചിരുന്നു. മുഹമ്മദ് ഇമ്രാന്‍ ഖുറേഷി വാര്‍സി, അബ്ദുല്ല എന്നിവരെയാണ് മോചിപ്പിച്ചത്. ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായ അബ്ദുല്ല താരത്തെ കാണാന്‍ ഇന്ത്യയിലെത്തിയതായിരുന്നു. രേഖകളൊന്നുമില്ലാതെയായിരുന്നു അബ്ദുള്ളയെത്തിയത്. കള്ള പാസ്പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വാര്‍സി പിടിയിലായത്.