വനം വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ …

സംസ്ഥാനത്തു വനം വകുപ്പിന്‍റെ തടി- ചന്ദന ഡിപ്പോകളിൽ ഓപ്പറേഷൻ ബഗീര എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തി.

ചില്ലറ വില്പന ഡിപ്പോകളിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥിരമായി കച്ചവടക്കാർ തടി ലേലം കൊള്ളുന്നതായി കണ്ടെത്തി. ഇവരിൽ പലരും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബേനാമികളാണ്. ഇപ്രകാരം ലേലം കൊള്ളുന്ന തടികൾ ഡിപ്പോകളിൽ സൂക്ഷിച്ച് സാധാരണക്കാർ വരുമ്പോൾ ഉടൻ ലേലം ഇല്ലായെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു മറിച്ചുവിൽക്കുകയാണു പതിവ്. വനത്തിൽ നിന്നെത്തുന്ന തടി യന്ത്രങ്ങൾ ഉപയോഗിച്ച് അട്ടിയിട്ടശേഷം ആനയെക്കൊണ്ടും ആളെക്കൊണ്ടും പിടിപ്പിച്ചതായി കാണിച്ചു വൻ തുകകൾ വെട്ടിക്കുന്നു. കേടു വരാത്ത തടികൾ കേടുവന്നതിന്‍റെ കൂട്ടത്തിൽ ഉൾപ്പെടുത്തി വൻ തുക വനംവകുപ്പ് ഉദ്യോഗസ്ഥർ വാങ്ങുന്നു.

ഇ-ലേലം വഴി നടക്കുന്ന തടി വിൽപനയിൽ ഓരോ ലോട്ടിന്‍റെയും സ്റ്റാർട്ടിംഗ് പ്രൈസും റിസർവ് പ്രൈസും ഉദ്യോഗസ്ഥർ ഇടനിലക്കാർക്കു ചോർത്തിക്കൊടുത്തു സർക്കാരിനു വൻ നഷ്ടം ഉണ്ടാക്കുന്നു.

error: Content is protected !!